കൊച്ചി : പാർട്ടിയിൽ ചേരാൻ സിപിഎം പ്രവർത്തകർ വിളിച്ചതായി മറിയക്കുട്ടി . മറ്റൊരു പാർട്ടിയിലും ചേരാതെ സിപിഎമ്മിൽ മാത്രം ചേരാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും മറിയക്കുട്ടി പറഞ്ഞു . സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ .
‘ പിണറായിയുടെ ഗുണ്ടകൾ എന്നെ വിളിച്ചതാണ് .കേസ് പിൻ വലിച്ച് പാർട്ടിയിൽ ചേർന്നാൽ 20 ലക്ഷം തരാമെന്ന് പറഞ്ഞു. ഞാൻ പോകാഞ്ഞിട്ടല്ലേ , എങ്ങും പോകാതെ ഇവരുടെ പാർട്ടിയിൽ ചേർന്നാൽ രൂപ തരാമെന്ന് പറഞ്ഞു. ഞാൻ കൈപ്പറ്റിയില്ല . എനിക്ക് ഈ വൃത്തികെട്ട പാർട്ടിയിൽ പോകാൻ ഇഷ്ടമല്ലായിരുന്നു . അതുകൊണ്ടാ പോകാതിരുന്നത് . രൂപ എന്റെ വീട്ടിൽ കൊണ്ടു വന്നതാ . ഇവിടെയുള്ള നേതാക്കന്മാരാ വന്നതാ . അവരെ അടിമാലിയിലുള്ള പാർട്ടിക്കാർ പറഞ്ഞു വിട്ടതാണ് . കൈരളി ചാനലിന്റെ ആളുകളും വന്നിരുന്നു . കേസ് പിൻ വലിക്കാൻ പറഞ്ഞു . 20 ലക്ഷം തരാമെന്ന് പറഞ്ഞു. നടക്കുകേലാന്ന് പറഞ്ഞു.
എനിക്ക് വിദ്യാഭ്യാസത്തിന് മാത്രമാണ് കുറവുള്ളത് . കാണുന്നതും , കേൾക്കുന്നതും വ്യക്തമായി പറയാൻ അറിയാം . ഞാൻ എനിക്ക് ഇഷ്ടമുള്ള പാർട്ടിയിൽ പ്രവർത്തിക്കാം . അതിന് മുഖ്യമന്ത്രിയുടെ അനുവാദമൊന്നും വേണ്ട . മുഖ്യമന്ത്രി ഇപ്പോൾ നടത്തിയ ഈ യാത്ര കൊണ്ട് ഒരു പട്ടിയ്‌ക്കും ഒരു പ്രയോജനവുമില്ല . എല്ലാവർക്കും ശല്യം . പുറത്തിറങ്ങാൻ പോലും പറ്റുന്നില്ല . ഇറങ്ങി പോട്ടെ ഇവിടെ ഭരിക്കാൻ നല്ല പിള്ളേരുണ്ട് . ‘ മറിയക്കുട്ടി പറഞ്ഞു.