പാറ്റ്‌ന: ബിഹാറിൽ ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) ജില്ലാ പ്രസിഡന്റ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. സവാൻ ജില്ലയുടെ പ്രസിഡന്റ് ആരിഫ് ജമാലാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി 8.30 നും 9 നും ഇടയിലായിരുന്നു സംഭവം. 40 കാരനായ ജമാൽ ഹുസൈൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഫാസ്റ്റ് ഫുഡ് കടയിൽ എത്തിയപ്പോഴാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിർത്തത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലയാളികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം മരിച്ച ജമാലിന്റെ വീട്ടുകാരെയും പോലീസ് ചോദ്യം ചെയ്തുവെന്നാണ് വിവരം.
ദേശീയ ജനതാ പാർട്ടി (എൻജെപി) സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് കൊല്ലപ്പെട്ട ജമാൽ. രഘുനാഥ് നിയമസഭ മണ്ഡലത്തിൽ നിന്നായിരുന്നു ജനവിധി തേടിയത്. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് എഐഎംഐഎം വക്താവ് ആദിൽ ഹസൻ ആവശ്യപ്പെട്ടു.