തൃശൂർ: ചെമ്പംകണ്ടം ഭരത മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ വളർത്തു നായയ്‌ക്ക് ഗുരുതമായി പരിക്കേറ്റു. ചെമ്പംകണ്ടം ഭരത കനാൽ പാലം സ്വദേശി സുമതിയുടെ വീട്ടിലെ വളർത്തു നായയെയാണ് കാട്ടുപന്നി ആക്രമിച്ചത്. വീട്ടുമുറ്റത്ത് കെട്ടിയിട്ട നായയെ പന്നി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
സുമതിയും മകൻ സുനിലും വീട്ടിലുള്ള സമയത്താണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ സുനിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് നിരന്തരം പന്നി ശല്യം രൂക്ഷമാണെങ്കിലും വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നത് ഇതാദ്യമാണ്.
കാർഷിക വിളകൾ പൂർണ്ണമായും കാട്ടുപന്നികൾ നശിപ്പിക്കുന്നത് മൂലം പ്രദേശത്തെ കർഷകർക്ക് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കൃഷി നാശിപ്പിക്കുന്നതിന് പുറമെ പന്നികൾ വളർത്തുമൃഗങ്ങളെ കൂടി ആക്രമിക്കുന്ന സ്ഥിതിയിലേക്ക് കടന്നതോടെ ആശങ്കയിലാണ് ജനങ്ങൾ. സംഭവം അറിഞ്ഞതോടെ രാത്രിയായാൽ പുറത്തിറങ്ങാൻ പോലും ഭയമാണെന്ന് പ്രാദേശവാസികൾ പറഞ്ഞു. അധികൃതർ
അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രാദേശവാസികൾ ആവശ്യപ്പെട്ടു.