പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുതിയ പരിശീലകനെ നിയമിച്ചു. ഇത്തവണ ടി20യ്‌ക്ക് വേണ്ടിയാണ് മുൻ താരത്തെ എത്തിച്ചത്. ഹൈ പെർഫോമൻസ് കോച്ച് എന്ന നിലയ്‌ക്കാണ് മുൻ ഓൾ റൗണ്ടർ യാസിർ അറാഫത്തിനെ നിയമിച്ചത്. ന്യൂസിലൻഡിനെതിരെയുള്ള അഞ്ചു മത്സരങ്ങളുടെ ടി20 പരമ്പര മുന്നിൽ കണ്ടാണ് പുതിയ നീക്കം.
യാസിർ അറാഫത്ത് നിലവിൽ ലണ്ടനിലാണ് താമസം. താരം ലാഹോറിലേക്ക് ടീമിനൊപ്പം ചേരാൻ ഉടൻ യാത്രയാകും. ജനുവരി 12 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ടി20 ലോകകപ്പിന് ഒരുക്കമെന്ന നിലക്കാണ് പുതിയ നിയമനം. അഞ്ചാമത്തെ കോച്ചിംഗ് മാറ്റമാണ് ഇപ്പോൾ നടത്തിയത്. മുഹമ്മദ് ഹഫീസാണ് ഡയറക്ടർ. ഉമർ ഗുല്ലും സെയ്ദ് അജ്മലുമാണ് ബൗളിംഗ് പരിശീലകർ. ആദം ഹൊള്ളിയോക്കെ സൈമൺ ഹെൽമട്ട് എന്നിവരാണ് ബാറ്റിംഗ് പരിശീലകർ. ചുരുങ്ങിയ കാലയളവിലേക്കാണ് ഇവരുടെ സേവനം.
അഭ്യന്തര- രാജ്യാന്തര തലങ്ങളിൽ യാസിറിനുള്ള പരിചയ സമ്പത്ത് പൂർണമായി വിനിയോഗിച്ച് പാകിസ്താൻ സ്ക്വാഡിനെ വളർത്തയെടുക്കാനാണ് തീരുമാനം. ടീമിന്റെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താമെന്നുള്ള ഉപദേശമാകും താരം നൽകുക.