ഏകദിന ലോകകപ്പ് ഫൈനൽ മത്സരം ഒരു റെക്കോർഡ് കൂടി സ്വന്തമാക്കി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരം ഏറ്റവും അധികം പേർ നേരിട്ടെത്തി കണ്ട മത്സരമായിരുന്നു. 1.25 ലക്ഷം ആരാധകരാണ് സ്റ്റേഡിയത്തിൽ എത്തിയത്. ആഗോളതലത്തിലെ വ്യൂവർഷിപ്പിന്റെ റെക്കോർഡാണ് ഇപ്പോൾ പുറത്തെത്തിയത്.
പുതിയ റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ 87.6 ബില്യൺ പേർ ഓൺലൈനായി മത്സരം കണ്ടത്. 10 മത്സരം ജയിച്ച് ഫൈനലിലെത്തിയ രോഹിത് ശർമ്മയും സംഘവും കപ്പുയർത്തുമെന്ന് കരുതിയിരുന്നെങ്കിലും ഓസ്ട്രേലിയ ആറാം തവണയും ചാമ്പ്യന്മാരായി. 1,250,307 പേരാണ് ലോകകപ്പ് മത്സരങ്ങൾ കാണാൻ 10 സ്റ്റേഡിയങ്ങളിൽ നേരിട്ടെത്തി. ഇതും റെക്കോർഡായിരുന്നു.















