ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ നേതാവ്, ദേശീയതയുടെ ഉറച്ച ശബ്ദം; അരുൺ ജെയ്റ്റ്ലിയുടെ ജന്മവാർഷികത്തിൽ ആദരവ് അർപ്പിച്ച് പ്രമുഖർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ നേതാവ്, ദേശീയതയുടെ ഉറച്ച ശബ്ദം; അരുൺ ജെയ്റ്റ്ലിയുടെ ജന്മവാർഷികത്തിൽ ആദരവ് അർപ്പിച്ച് പ്രമുഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 03:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരവ് അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.’അരുൺ ജെയ്റ്റ്ലിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. സമർത്ഥനായ ഒരു നിയമ വിദഗ്ധനായിരുന്ന അദ്ദേഹം, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമമേഖലയിൽ തന്റെ വിപുലമായ കഴിവുകൾ സമർപ്പിച്ച് പോരാടി. ഇന്ത്യയുടെ സാമൂഹികവും രാഷ്‌ട്രീയവുമായ ജീവിതത്തിൽ അദ്ദേഹം നൽകിയ സംഭാവനകളിലൂടെ, അരുൺ ജെയ്റ്റ്ലി ഓർമ്മയിൽ എന്നും നിലനിൽക്കും,’ എന്ന് അമിത് ഷാ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രിയ്‌ക്ക് പുറമേ കേന്ദ്ര മന്ത്രിമാരായ എസ് ജയശങ്കർ, കിരൺ റിജ്ജു, അനുരാഗ് ഠാക്കൂർ, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരും ആദരവ് അർപ്പിച്ചു. ‘അരുൺ ജെയ്റ്റ്ലിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ സ്നേഹപൂർവം സ്മരിക്കുന്നു. രാഷ്‌ട്രത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം നിരവധി ആളുകൾക്ക് പ്രചോദനത്തിന്റെ ഉറവിടമാണ്.’- എന്ന്
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.

‘അരുൺ ജെയ്റ്റ്‌ലിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ഹൃദയംഗമമായ ആദരവ് അർപ്പിക്കുന്നു. പ്രതിഭാധനനായ, വ്യക്തിത്വമുള്ള, അസാധാരണ വാഗ്മിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അറിവും വിവേകവും നമ്മെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.’- എന്ന് കിരൺ റിജ്ജു പറഞ്ഞു. ‘അരുൺ ജെയ്റ്റ്ലിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ സ്നേഹപൂർവ്വം സ്മരിക്കുന്നു. വിദ്യാർത്ഥി നേതാവ്, അഭിഭാഷകൻ, ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർ, കേന്ദ്രമന്ത്രി എന്നിങ്ങനെ നിരവധി ചുമതലകൾ വഹിച്ച നമ്മുടെ പാർട്ടിയിലെ മുതിർന്ന വ്യക്തിയും ഉപദേശകനുമാണ്. നമ്മുടെ പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന എടുത്തു പറയേണ്ടതാണ്. സമാനതകളില്ലാത്ത വ്യക്തിത്വമായ അദ്ദേഹം നമ്മുടെ ഓർമ്മകളിൽ എന്നും നിലനിൽക്കും.’- എന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു.

1952 ഡിസംബർ 28ന് ഡൽഹിയിൽ ഒരു പഞ്ചാബി കുടുംബത്തിലാണ് അരുൺ ജെയ്റ്റ്ലി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മഹാരാജ് കിഷൻ ജെയ്റ്റ്ലി അഭിഭാഷകനും അമ്മ രത്തൻ പ്രഭ ജെയ്റ്റ്ലി വീട്ടമ്മയുമായിരുന്നു. 1957 മുതൽ 1969 വരെ ഡൽഹിയിലെ സെന്റ് സേവ്യേഴ്സ് സീനിയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ചു. പ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം ഡൽഹി സർവ്വകലാശാലയിൽ നിന്ന് എൽഎൽബിയിൽ ബിരുദം നേടി. തുടർന്ന് ഡൽഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി ജോലി ചെയ്തു.

വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ പ്രവർത്തിച്ച അദ്ദേഹം വിവിധ ചുമതലകൾ വഹിച്ചിരുന്നു. 1970-കളിൽ ജനതാ പാർട്ടിയിൽ ചേർന്ന അദ്ദേഹം പിന്നീട് 1980-ൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) രൂപീകരിച്ചതിന് ശേഷം അതിൽ അംഗമായി. ബിജെപിയിൽ വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹം ‘ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ സാന്നിധ്യമായി മാറിയിരുന്നു. വാജ്പേയി സർക്കാരിന്റെ കാലത്ത് വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രിയായും നിയമ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ജെയ്റ്റ്ലി ഇന്ത്യയുടെ ധനമന്ത്രിയായി ചുമതല ഏറ്റെടുത്തു. തന്റെ ഭരണകാലത്ത് സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിലും പ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. കൂടാതെ സർക്കാരിന്റെ നയങ്ങളും സംരംഭങ്ങളും പദ്ധതികളും അവതരിപ്പിക്കുന്നതിലും വിശദീകരിക്കുന്നതിലും പ്രാബല്യത്തിൽ കൊണ്ടുവരുന്നതിലും പങ്ക് വഹിച്ചിട്ടുമുണ്ട്.

ദേശീയതയുടെ ഉറച്ച ശബ്ദമായിരുന്ന അരുൺ ജെയ്റ്റ്ലി അദ്ദേഹത്തിന്റെ മൂർച്ചയുള്ള ബുദ്ധിശക്തി, വാക്ചാതുര്യം, സൗഹാർദ്ദപരമായ പെരുമാറ്റം എന്നിവയാൽ പ്രശംസിക്കപ്പെട്ട വ്യക്തിത്വമായിരുന്നു. പാർട്ടിക്കപ്പുറമുള്ള ആളുകളുമായി ഇടപഴകാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ തന്നെ ശാശ്വതമായ സ്വാധീനമാണ് ചെലുത്തിയത്. 2019 ഓഗസ്റ്റ് 24ന് ആരോഗ്യപ്രശ്‌നങ്ങളാൽ അദ്ദേഹം വിട പറഞ്ഞു. 2020-ൽ ഭാരതം മരണാനന്തരം ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ പത്മവിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.

 

Tags: arun jaitleyFEATURED2
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies