ന്യൂഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന സുനെരി മസ്ജിദ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നു. വിഷയത്തിൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പൊതുജനങ്ങളുടെ അഭിപ്രായം തേടി. ഡൽഹിയുടെ ഹൃദയഭാഗത്ത് ഉദ്യോഗ് ഭവനടുത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്.
പ്രദേശത്ത് ഗതാഗതകുരുക്ക് രൂക്ഷമാക്കാൻ മസ്ജിദ് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊളിച്ച് മാറ്റാൻ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പ്രാരംഭ തീരുമാനമെടുത്ത്. മസ്ജിദ് അവിടെ നിന്ന് മാറ്റുന്നത് ഗതാഗതം സുഗമമാക്കുമെന്ന് എൻഡിഎംസി നോട്ടീസിലൂടെ വ്യക്തമാക്കി. പൊതുജനങ്ങളുടെ എതിർപ്പുകളും നിർദ്ദേശങ്ങളും എൻഡിഎംസി 2024 ജനുവരി 1 വരെ സ്വീകരിക്കും.
പതിനെട്ടാം നൂറ്റാണ്ടിലാണ് മുഗൾ ഭരണാധികാരിയായ മുഹമ്മദ് ഷായുടെ ഭരണകാലത്ത് പ്രഭുവായ റോഷൻ ഉദ് ദൗളയാണ് ഇത് നിർമിച്ചത്. പിന്നീട് എഡ്വിൻ ലൂട്ടൻസ് ന്യൂഡൽഹി ആസൂത്രണം ചെയ്യുമ്പോൾ നഗരം സജീവമായിരുന്നില്ല. അതിനാലാണ് അന്ന് മസ്ജിദ് പൊളിക്കാതിരുന്നത്.