തമിഴ് നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ രജനീകാന്ത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടയാന്റെ ഷൂട്ടിംഗ് നിർത്തിവച്ച് അദ്ദേഹം ചെന്നൈയിലേയ്‌ക്ക് തിരിച്ചതായാണ് റിപ്പോർട്ടുകൾ. വിജയകാന്തിന്റെ വിയോഗം തമിഴ്- സിനിമാ രാഷ്‌ട്രീയ ചരിത്രത്തിൽ നികത്താനാകാത്ത വിടവ് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിജയകാന്തിന്റെ സംസ്‌കാരം നാളെ ചെന്നൈയിൽ പൂർണ ബഹുമതികളോടെ നടക്കും. സിനിമാ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെയാണ് അനുശോചനം അറിയിച്ചത്. വിജയകാന്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്ന് രാവിലെയാണ് കൊറോണ ബാധിച്ച് വിജയകാന്ത് മരിച്ചത്. ആരോഗ്യനില മോശയമാതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.















