മുംബൈ: നികുതി വെട്ടിപ്പിൽ ജനങ്ങളെ പിഴിയുന്ന ഭക്ഷണ വിതരണ കമ്പനികൾക്ക് ജിഎസ്ടി ഇന്റലിജൻസിന്റെ നോട്ടീസ്. സൊമാറ്റോ, സ്വിഗി എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഉപയോക്താക്കളിൽ നിന്ന് ഡെലിവറി ചാർജിന്റെ പേരിൽ ഈടാക്കിയ തുകയിൽ നിന്നുള്ള നികുതി അടയ്‌ക്കാതെ കുടിശിക വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്
സൊമാറ്റോക്ക് 401.7 കോടി രൂപയുടെ നികുതി ബാദ്ധ്യതയുണ്ടെന്നാണ് വിവരം.ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് വകുപ്പാണ് നോട്ടീസ് നൽകിയിരിക്കുന്നത്.ഭക്ഷണവിതരണ കമ്പനികൾക്ക് 18 ശതമാനമാണ് ജിഎസ്ടി.
പിഴയും പലിശയുമടക്കം 2019 ഓക്ടോബർ മുതൽ 2022 മാർച്ച് വരെയുള്ള തുകയാണ് അടയ്‌ക്കാനുള്ളത്. ഈ കാലയളവിൽ ഉപഭോക്താക്കളിൽ നിന്ന് ഡെലിവറിയുടെ പേരിൽ ഈടാക്കിയ തുകയാണിത്. എന്നാൽ സൊമാറ്റോ ഒരു നികുതിയും ഒടുക്കാനില്ലെന്ന വാദമാണ് ഉയർത്തിയത്.
ഡെലിവറി പങ്കാളികൾക്ക് വേണ്ടി കമ്പനിയാണ് ഡെലിവറി ചാർജ് ഈടാക്കുന്നത്. പരസ്പര സമ്മതത്തോടെയുള്ള കരാർ വ്യവസ്ഥകൾ പ്രകാരം ഡെലിവറി പങ്കാളികൾ ആണ് ഉപഭോക്താക്കൾക്ക് ഡെലിവറി സേവനം നൽകുന്നത്. അല്ലാതെ കമ്പനിക്കല്ല അവർ സേവനം നൽകുന്നത്- എന്നാണ് സൊമാറ്റോയുടെ വാദം.