തിരുവനന്തുപുരം: രണ്ടാം പിണറായി സർക്കാരിൽ രണ്ട് മന്ത്രിമാർ പുതിയതായി ചുമതലയേറ്റതിന് പിന്നാലെ വകുപ്പുകൾ പ്രഖ്യാപിച്ചു. അഹമ്മദ് ദേവർ കോവിൽ കൈകാര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രന് ലഭിക്കുമെന്നായിരുന്നു സൂചനയെങ്കിലും നൽകിയില്ല. രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പുകൾ മാത്രമാണ് കടന്നപ്പള്ളിക്ക് കൈമാറിയത്. സഹകരണ മന്ത്രി വി.എൻ വാസവനാണ് പകരം തുറമുഖ വകുപ്പ് ലഭിച്ചത്. ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് കെ.ബി ഗണേഷ് കുമാറിന് കൈമാറി. സിനിമ വേണമെന്ന ആവശ്യം മുഖ്യമന്ത്രി പൂർണ്ണമായും തള്ളിയിരുന്നു.
കടന്നപ്പള്ളി രാമചന്ദ്രനും കെ.ബി ഗണേഷ് കുമാറും ഇന്ന് വൈകിട്ടായിരുന്നു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തിയ മുഖ്യമന്ത്രിയെ കണ്ടഭാവം നടക്കാൻ ഗവർണർ തയ്യാറായിരുന്നില്ല. ഇരുവരും തമ്മിലുള്ള അതൃപ്തി ചടങ്ങിൽ പ്രകടമായിരുന്നു.