ഒരുവർഷത്തിന് മുൻപാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് കാറപകടത്തിൽപ്പെട്ടത്. ഡൽഹി-റൂർക്കെ ദേശീയപാതയിലായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ കാർ അഗ്നിക്കിരയായി. പന്ത് തലനാരിഴയ്‌ക്കാണ് രക്ഷപപെട്ടത്. എന്നാൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നത്തെ ദിവസം നടന്ന ചില കാര്യങ്ങൾ ഡൽഹി ക്യാപിറ്റൽസിൽ പന്തിന്റെ സഹതാരമായ ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേൽ വെളിപ്പെടുത്തി. പന്തിന്റെ സഹോദരി പ്രതിമയോട് സംസാരിച്ച കാര്യമാണ് താരം വ്യക്തമാക്കിയത്.
‘രാവിലെ ഏഴോ, എട്ടോ ആണ് സമയം, പ്രതിമ, (ഇഷാന്ത് ശർമ്മയുടെ ഭാര്യ) എന്നെ വിളിക്കുന്നു. ചേച്ചിക്ക് അറിയേണ്ടത് പന്തുമായി ഞാൻ അവസാനം സംസാരിച്ചത് എപ്പോഴാണെന്നായിരുന്നു. ഞാൻ കഴിഞ്ഞ ദിവസം സംസാരിക്കണമെന്ന് കരുതിയിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ലെന്ന് ചേച്ചിയോട് പറഞ്ഞു. പിന്നാലെ അവൾ പന്തിന്റെ അമ്മയുടെ നമ്പർ ചോദിച്ചു. പന്തിന് ഒരു അപകടം ഉണ്ടായെന്നും പറഞ്ഞു. ഞാൻ അക്ഷരാർത്ഥത്തിൽ തകർന്നുപോയി. ഞാൻ കരുതിയത് പന്ത് മരിച്ചെന്നാണ്. അവൾ ഫോൺ കട്ട് ചെയ്ത ശേഷം പന്തിന്റെ മാനേജറെ വിളിച്ചു. അദ്ദേഹം അവന് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു. ഇതിന് ശേഷം ഞാൻ ഒരു ദീർഘനിശ്വാസമെടുത്തു”- അക്സർ ഡൽഹി ക്യാപ്പിറ്റൽസ് പുറത്തിറക്കിയ ഒരു വീഡിയോയിൽ പറഞ്ഞു.
പന്ത് ഇപ്പോൾ ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. 2024ലെ ഐപിഎല്ലിൽ താരം ഇംപാക്ട് പ്ലേയറായി കളത്തിലിറങ്ങിയേക്കും. ദുബായിൽ നടന്ന ലേലത്തിലും യുവതാരം പങ്കെടുത്തിരുന്നു. ധോണിക്കൊപ്പം ന്യൂ ഈയർ ആഘോഷത്തിൽ പങ്കെടുത്ത താരം ഇതിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു.
365 Days since that fateful night.
Every day since then has been nothing but full of gratitude, belief, self-care, hardwork and a never-give-up approach towards making a roaring comeback in the game that runs thick through his veins 🫰🏻
Here’s to seeing the unorthodox,… pic.twitter.com/y5TD35RCrS
— Delhi Capitals (@DelhiCapitals) December 30, 2023
“>