ടെഹ്റാൻ: ഇറാനിൽ നടന്ന ഇരട്ട ബോംബ് സ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. മുൻ ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സ്‌ഫോടനം.
2020 ജനുവരിയിൽ ഇറാഖിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് അദ്ദേഹത്തിന്റെ മരണം. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 820 കിലോമീറ്റർ (510 മൈൽ) തെക്കുകിഴക്കായി കെർമാനിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപമാണ് സ്‌ഫോടനങ്ങൾ നടന്നത്.
ചരമവാർഷികത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തിരുന്നു. സ്‌ഫോടനങ്ങൾക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സ്ഫോടനത്തിന് കാരണം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണോ തീവ്രവാദി ആക്രമണമാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് അധികൃതർ പറയുന്നു.