ന്യൂഡൽഹി: ഇന്ത്യ അതിവേഗതയിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുകയാണെന്ന് യുഎൻ റിപ്പോർട്ട്. 2024-ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 6.2 ശതമാനമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎൻ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക സ്ഥിതിയും സാധ്യതകളും 2024 എന്ന റിപ്പോർട്ടിലാണ് ഇതേ കുറിച്ച് പറയുന്നത്.
രാജ്യത്തെ നിർമ്മാണ സേവന മേഖലകളുടെ ആഭ്യന്തര ഡിമാൻഡും വളർച്ചയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ വേഗത്തിലാക്കാൻ സഹായിക്കും. കൂടാതെ കൂടാതെ ഗവൺമെന്റ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളും ബഹുരാഷ്‌ട്ര നിക്ഷേപങ്ങളും വഴി കഴിഞ്ഞ വർഷം ഇന്ത്യ മികച്ച നിക്ഷേപ പ്രവർത്തനങ്ങളാണ് നടത്തി.
2023-ന്റെ മൂന്നാം പാദത്തിൽ സാമ്പത്തിക പ്രവർത്തനങ്ങളിലെ പ്രധാന സൂചകമായിരുന്ന മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സിൽ ഇന്ത്യ ഒഴികെ ലോകത്തിലെ വൻ സാമ്പത്തിക ശക്തികളുടെയെല്ലാം നില പരുങ്ങലിലായിരുന്നു. എന്നാൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ അത് ബാധിച്ചിരുന്നില്ല. സുസ്ഥിരമായ നിക്ഷേപം കൂടുതൽ ഉള്ളത് വികസിത സമ്പദ് വ്യവസ്ഥയെക്കാൾ വികസ്വര സമ്പദ്ദ് വ്യവസ്ഥയിലാണ്.
2023-ൽ ദക്ഷിണേഷ്യയിലെ പ്രത്യേകിച്ച് ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ ശക്തമായി നിലകൊണ്ടു. വിതരണ ശൃംഖലയുടെ വൈവിധ്യവത്കരണ തന്ത്രങ്ങൾ വികസിത സമ്പദ്ദ് വ്യവസ്ഥയുടെ അടിത്തറയായിട്ടാണ് കാണുന്നത്. കൂടാതെ ബഹുരാഷ്‌ട്ര കമ്പനികളുടെ താൽപര്യങ്ങളും ഇന്ത്യക്ക് നേട്ടമാണ്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയുമുൾപ്പെടെ ഗണ്യമായ മൂലധന ഒഴുക്ക് ഉണ്ടായ വികസ്വര രാജ്യങ്ങളിൽ വരുമാന ഓഹരി 10 ശതമാനം വർദ്ധിച്ചതായും യുഎൻ റിപ്പോട്ടിൽ പറയുന്നു.