കോട്ടയം: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് നിലപാടിനെ പരോക്ഷമായി വിമർശിച്ച് എൻഎസ്എസ്. വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിനെ രാഷ്‌ട്രീയം പറഞ്ഞ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദയാണ്. സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടിയും രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുമാണ് സംഘടനകളും രാഷ്‌ട്രീയ പാർട്ടികളും പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ എതിർക്കുന്നതെന്നും എൻഎസ്എസ് വിമർശിച്ചു.
വിശ്വാസത്തിന്റെ പേരിലാണ് ക്ഷേത്ര നിർമ്മാണത്തെ സംഘടന പിന്തുണയ്‌ക്കുന്നത്. ഏതൊരു ഈശ്വര വിശ്വാസിയുടേയും കടമയാണ് രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുകയെന്നത്. അതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. തുടക്കം മുതലെ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തെ പിന്തുണച്ചിട്ടുണ്ടെന്നും എൻഎസ്എസ് പ്രസ്താവനയിൽ വ്യക്തമാക്കി.
വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്താൽ മുസ്ലീം വോട്ട് ബാങ്ക് ചോരുമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് എഐസിസിയ്‌ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. നടക്കുന്നത് ആർഎസ്എസ് – ബിജെപി ചടങ്ങാണെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തുന്നത്.