ന്യൂഡൽഹി: തെരുവുനായയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്‌നം പരിഹരിക്കുന്നതിനായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീംകോടതി. കേന്ദ്രനിയമവും സംസ്ഥാന ചട്ടങ്ങളും പരിശോധിച്ചതിന് ശേഷമാകും മാർഗ്ഗരേഖ പുറത്തിറക്കുകയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് ജെകെ മഹേശ്വരി, സുധാൻഷു ധുലിയ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. തെരുവുനായകളുടെ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഉൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും നൽകി ഹർജി പരിഗണിക്കവെയാണ് ഇക്കാര്യം പരാമർശിച്ചത്.
കേന്ദ്ര നിയമവും വിവിധ സംസ്ഥാനങ്ങളുടെ ചട്ടങ്ങളും പരിശോധിച്ചതിന് ശേഷമാകും മാർഗ്ഗരേഖ തയാറാക്കുകയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തെരുവുനായ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി 28-ലേക്ക് മാറ്റി.