ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ടുനിൽക്കാനാണ് സിപിഐ തീരുമാനമെന്ന് ജനറൽ സെക്രട്ടറി ഡി. രാജ. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിപിഐ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ടുനിൽക്കും. ബിജെപിയും ആർഎസ്എസും ചേർന്ന് നടത്തുന്ന രാഷ്‌ട്രീയ പരിപാടിയാണെന്നായിരുന്നു രാജയുടെ വാദം.
ഇന്ത്യ ഒരു മതേതരരാജ്യമാണ് ഇവിടെ ഇത് പാടില്ലത്തതാണെന്നും രാജ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിക്കൊപ്പം ആർഎസ്എസ് സർസംഘചാലക് പങ്കെടുക്കുന്നു. ഇത് തിരഞ്ഞെടുപ്പ് പ്രചാരണമാക്കി മാറ്റുകയാണെന്നും അതിനാൽ ചടങ്ങിൽ തങ്ങൾ പങ്കെടുക്കില്ലെന്നായിരുന്നു രാജ പറഞ്ഞു നിർത്തിയത്.
എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. രാമക്ഷേത്ര തീർത്ഥ ട്രസ്റ്റാണ് ക്ഷേത്ര നിർമ്മാണം നടത്തുന്നതും അതിഥികളെ ക്ഷണിക്കുന്നതും. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെ അടക്കം ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാൽ ഈ യാഥാർത്ഥ്യങ്ങളെ തമസ്കരിച്ചുകൊണ്ടാണ് സിപിഐ ഉൾപ്പടെയുള്ളവരുടെ വാദങ്ങൾ.