എറണാകുളം: തൃശൂരിൽ ഐഎസ് മൊഡ്യൂൾ കേസിൽ നാല് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. തൃശ്ശൂർ സ്വദേശി ആഷിഫാണ് ഒന്നാംപ്രതി. ഐഎസിന് വേണ്ടി ധനസമാഹരണം നടത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൊച്ചി എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തൃശൂർ കേന്ദ്രീകരിച്ച് മോഡ്യൂൾ സ്ഥാപിച്ചാണ് ഗൂഢാലോചന നടത്തിയത്.
ഭീകരവാദ പ്രവർത്തനങ്ങൾക്കും യുവാക്കാളെ ഭീകരവാദത്തിലേക്ക് അകർഷിക്കാനുമാണ് ഇവർ പണം സമ്പാദിക്കുന്നതെന്ന് എൻഐഎയുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇതിനായി ഇവർ ഐഎസ് മൊഡ്യൂൾ സ്ഥാപിച്ചു. ഐഎസ് ആശയം ഓൺലൈൻ വഴിയാണ് പ്രചരിപ്പിച്ചത്. ഐഎസ് പ്രവർത്തനത്തിനായി ഇവർ ആരാധനാലയങ്ങൾ അടക്കം വിവിധ ഇടങ്ങളിൽ മോഷണങ്ങൾ നടത്തിയിട്ടുണ്ട്. മോഷണത്തിന് പുറമേ മറ്റു കുറ്റകൃത്യങ്ങളും ഇവർ നടത്തിയതായും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.