കൊച്ചി : അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഒരു ദിവസം കൊണ്ട് എത്തിച്ചത് ഇരുപത് ലക്ഷം വീടുകളിൽ . ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ സന്ദേശവുമായി നടന്ന മഹാ സമ്പർക്കത്തിൽ കുട്ടികൾ മുതൽ വയോധികർ വരെ പങ്കാളികളായി.
36000 ബാച്ചുകൾക്ക് പുറമെ സ്ത്രീകളുടെ പതിനായിരം സംഘങ്ങളും സമ്പർക്ക പരിപാടിയിൽ പങ്കാളികളായി. മുപ്പതിനായിരം സ്ത്രീകൾ രാമസന്ദേശവുമായി രംഗത്തുണ്ടെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര സമിതി സംയോജകൻ ടി.വി. പ്രസാദ് ബാബു പറഞ്ഞു .
ശ്രീരാമ ജപവുമായി എത്തിയ സമ്പർക്ക സംഘത്തെ ഭക്തിയോടെയാണ് ഓരോ വീടും വരവേറ്റത്. നിലവിളക്ക് കൊളുത്തി ആരതി ഉഴിഞ്ഞ് പ്രാർത്ഥനയോടെയാണ് ജനങ്ങൾ അക്ഷതം ഏറ്റുവാങ്ങിയത്. ഇടുക്കിയിലെ കോവിലൂർ, മറയൂർ, കാന്തല്ലൂർ വനമേഖലകളിലും തമിഴ് ഗ്രാമങ്ങളിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. .















