ഭയാനകവും അതിലുപരി പ്രചോദനവും നൽകുന്നൊരു വാർത്തയാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്ന് പുറത്തുവരുന്നത്. കടുവയുടെ പിടിയിൽപ്പെട്ട സുഹൃത്തിനെ സുഹൃത്തുക്കൾ ജീവൻ പണയം വച്ച് രക്ഷിച്ചതാണ് സംഭവം. കളി കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് 12-കാരനെ കടുവ ആക്രമിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗംഗോത്രി വിഹാർ പാലത്തിന് സമീപം റിസ്പാന നദിക്കരയ്‌ക്കരികിലായിരുന്നു സംഭവം. മൂന്ന് കടുവകൾ കുട്ടികൾക്കരികിലേക്ക് പാഞ്ഞടുത്തത്. ഇതിൽ ഒരെണ്ണമാണ് നിഖിൽ എന്ന കുട്ടിയെ ആക്രമിച്ചത്.
ഇതോടെ മറ്റ് കുട്ടികൾ ബഹളംകൂട്ടി നാട്ടുകാരെ വിവരമറിയിച്ചു. നിഖിലിനെ എടുത്തുകൊണ്ടുപോകാതിരക്കാൻ ശ്രദ്ധിച്ച കുട്ടികൾ കല്ലും കമ്പുമായി കടുവയെ നേരിട്ടു. നിഖിലിനെ കടുവയിൽ നിന്ന് മോചിപ്പിച്ചു. നാട്ടുകാരെത്തി നരഭോജികളെ ഓടിക്കുകയായിരുന്നു.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ നിഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തലയുടെ പിൻഭാഗത്താണ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. നിഖിൽ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Breaking –
केनाल रोड पर बाघ ने बच्चे पर किया हमला
बच्चा हुआ घायल
राहगीरों ने बेमुस्किल बाघ को भगाया pic.twitter.com/KZM2NbJUF8
— Shantanu Bisht (@Shantanu_bisht_) January 14, 2024
“>