കൊച്ചി: ആഗോള ഷിപ്പിംഗ് മേഖലയിലെ ഹബ്ബാകാൻ കൊച്ചി. കൊച്ചിൻ ഷിപ്‌യാർഡിൽ 4,006 കോടി രൂപ ചെലവിൽ മൂന്ന് വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.
#WATCH | Kerala: Prime Minister Narendra Modi inaugurates projects worth more than Rs 4,000 crores in Kochi. pic.twitter.com/EoUfZh3IwX
— ANI (@ANI) January 17, 2024
കൊച്ചി തുറമുഖ ട്രസ്റ്റിൽ നിന്ന് എറണാകുളം വെല്ലിംഗ്ടൺ ഐലൻഡിൽ പാട്ടത്തിനെടുത്ത 42 ഏക്കറിൽ 970 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി, തേവരയിൽ 1,800 കോടി രൂപ നിക്ഷേപത്തിൽ സജ്ജമാക്കിയ പുതിയ ഡ്രൈഡോക്ക്, പുതുവൈപ്പിനിൽ 1,236 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇറക്കുമതി ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സർപ്പിക്കുന്നത്.
അന്താരാഷ്‌ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ നേരിട്ടും അല്ലാതെയും ഏകദേശം 5,000-ത്തോളം പേർക്കാണ് തൊഴിൽ ലഭിക്കുക. കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കായി ചൈന, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും സാധിക്കും.