ബെംഗളൂരു: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാന് 213 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. നായകൻ രോഹിത് ശർമ്മയുടെ സെഞ്ച്വറിയും(121) റിങ്കു സിംഗിന്റെ അർദ്ധസെഞ്ച്വറിയുമാണ്(69) ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ജൂണിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ടീം ഇന്ത്യയുടെ അവസാന മത്സരമാണിന്ന്. മത്സരത്തിൽ ഗോൾഡൻ ഡക്കായത് സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയായേക്കാം.
മത്സരത്തിന്റെ 2-ാം ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ (4) വിക്കറ്റ് നഷ്ടമായി. പിന്നാലെയെത്തിയ വിരാട് കോലിയും റൺസൊന്നുമെടുക്കാതെ മടങ്ങി. ശിവം ദുബൈയും(1) സഞ്ജു സാംസണുമാണ്(0) പുറത്തായ മറ്റു രണ്ട് താരങ്ങൾ. രോഹിത് ശർമ്മയും റിങ്കു സിംഗും പുറത്താകാതെ നിന്നു. അഫ്ഗാനിസ്ഥാനായി ഫരീദ് അഹമ്മദ് മൂന്ന് വിക്കറ്റും അസ്മത്തുള്ള ഒമർസായ് ഒരു വിക്കറ്റും വീഴ്‌ത്തി.















