മുംബൈ: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) രാഷ്‌ട്രീയ പാർട്ടിയായി മാറില്ലെന്നും രാജ്യത്ത് ജനകീയ സമ്മർദ്ദ ശക്തിയായി പ്രവർത്തനം തുടരുമെന്നും സ്ഥാപകൻ അഭിജീത് ദീപ്കെ വ്യക്തമാക്കി. മഹാരാഷ്‌ട്രയിൽ നടന്ന സിജെപിയുടെ കോർ കമ്മിറ്റി യോഗത്തിലാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.
സംഘടനയുടെ മുഖ്യ ഉപദേഷ്ടാവായി സോനം വാങ്ചുക്കിനെ മുന്നോട്ടുകൊണ്ടുപോകാനും യോഗത്തിൽ തീരുമാനമായി. രാജ്യത്ത് കൂടുതൽ ജനകീയ മുന്നേറ്റങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്നും സിജെപി നേതൃത്വം അറിയിച്ചു.
രാഷ്‌ട്രീയം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ ഉത്തരവാദിത്തവും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനായി സമ്മർദ്ദ ഗ്രൂപ്പായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് അഭിജീത് ദീപ്കെ പറഞ്ഞു.
ഇതിനൊപ്പം E20 ഇന്ധന നയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സിജെപി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചു. മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കൊപ്പവും സംഘടന നിലകൊള്ളുമെന്നും, ആവശ്യമെങ്കിൽ ജാർഖണ്ഡിലെ വിദ്യാർഥികളെ നേരിൽ കണ്ട് പ്രശ്നങ്ങൾ പഠിക്കുമെന്നും അഭിജീത് ദീപ്കെ പറഞ്ഞു.















