ദിസ്പൂർ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ ചരിത്രപ്രസിദ്ധമായ മഹാഭൈരവ് ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തുകയും ക്ഷേത്രത്തിൽ സംഘടിപ്പിച്ച സ്വച്ഛതാ അഭിയാൻ ക്യാമ്പെയിനിൽ പങ്കെടുക്കുകയും ചെയ്തു.
ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ പങ്കെടുത്ത ശേഷം അദ്ദേഹം ശുചീകരണ യജ്ഞത്തിനായി പുറത്തിറങ്ങി. തുടർന്ന് ചൂലെടുത്ത് ക്ഷേത്രം വൃത്തിയാക്കി.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കൊപ്പമാണ് അമിത് ഷാ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തത്.
ഇന്ന് ഡൽഹിയിലെ പശുപതി നാഥ് ക്ഷേത്രത്തിൽ നടന്ന സ്വച്ഛ് തീർത്ഥിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പങ്കെടുത്തിരുന്നു. ക്ഷേത്ര പരിസരം വൃത്തിയാക്കിയ ശേഷം അദ്ദേഹം ചുവരുകളിൽ പെയിന്റടിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമടക്കം നിരവധി മുതിർന്ന ബിജെപി നേതാക്കളും ഇതുവരെ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാകുന്നുണ്ട്.