ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്‌ക്കുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാകുകയാണ്. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നടക്കുന്ന പൂജകളുടെ അഞ്ചാംദിനമാണിന്ന് .
അതേസമയം, അഫ്ഗാനിസ്ഥാൻ ഉൾപ്പെടുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശ്രീരാമക്ഷേത്രത്തിലേക്ക് സമ്മാനങ്ങൾ എത്തുന്നുണ്ട്. കശ്മീർ, തമിഴ്‌നാട്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അലോക് കുമാർ ശ്രീരാമക്ഷേത്രത്തിന്റെ ആതിഥേയനായ അനിൽ മിശ്രയ്‌ക്ക് കൈമാറി .
ശ്രീരാമക്ഷേത്രം നിർമിക്കുന്നതിൽ മുസ്ലീം സമുദായവും സന്തുഷ്ടരാണെന്ന് അലോക് കുമാർ പറഞ്ഞു . ‘ കശ്മീരിൽ നിന്നുള്ള മുസ്ലീം സഹോദരീസഹോദരന്മാർ എന്നെ കാണാൻ വന്ന് രാമക്ഷേത്ര നിർമ്മാണത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും വ്യത്യസ്ത മതങ്ങൾ പിന്തുടരുന്നവരാണെങ്കിലും നമ്മുടെ പൂർവ്വികർ ഒരുപോലെയാണെന്ന് പറയുകയും ചെയ്തു. . ശുദ്ധമായ 2 കിലോ കുങ്കുമപ്പൂവും കൈമാറി. “- അദ്ദേഹം പറഞ്ഞു.
ലോകത്തിലെ മറ്റ് രാജ്യങ്ങൾക്ക് പുറമെ അഫ്ഗാനിസ്ഥാനിൽ നിന്നും രാം ലല്ലയ്‌ക്ക് പ്രത്യേക സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അലോക് കുമാർ പറഞ്ഞു. പ്രാദേശിക ഭാഷയിൽ “കുഭ” എന്ന് വിളിക്കപ്പെടുന്ന പ്രശസ്തമായ കാബൂൾ നദിയിലെ ജലം ശ്രീരാമന്റെ അഭിഷേകത്തിനായി അഫ്ഗാനിസ്ഥാനിൽ നിന്ന് അയച്ചിട്ടുണ്ടെന്നും അലോക് കുമാർ പറയുന്നു.