ബ്ലൂംഫൊണ്ടെയ്: ഇന്ത്യ- ബംഗ്ലാദേശ് അണ്ടര്‍-19 ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് വിജയം. ബംഗ്ലാദേശിനെതിരേ 84 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. ഓപ്പണര്‍ ആദര്‍ശ് സിംഗിന്റെയും (76) ക്യാപ്റ്റന്‍ ഉദയ് ശരന്റെയും (64) അർദ്ധസെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. പ്രിയാന്‍ശു മോലിയ (23), ആരവല്ലി അവിനാഷ് (23), സച്ചിന്‍ ദാസ് (26), എന്നിവരാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്ന ബാറ്റർമാർ. അര്‍ഷിന്‍ കുല്‍ക്കര്‍ണി (7), മുഷീര്‍ ഖാന്‍ (3), മുരുകന്‍ പെരുമാള്‍ അഭിഷേക് (4), രാജ് ലിമ്പാനി (2) എന്നിനരാണ് ഇന്ത്യന്‍ നിരയിലെ റൺസ് നേടിയ മറ്റ് താരങ്ങൾ. ബംഗ്ലാദേശിനായി ചൗധരി മുഹമ്മദ് റിസ്വാനും ക്യാപ്റ്റന്‍ മഹ്ഫൂസുര്‍ റഹ്‌മാനും ഓരോ വിക്കറ്റ് വീഴ്‌ത്തി. അഞ്ചുവിക്കറ്റ് നേടിയ മറൂഫ് മൃഥയാണ് ഇന്ത്യയെ വിറപ്പിച്ച ബംഗ്ലാദേശ് താരം.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 45.5 ഓവറില്‍ 167 റണ്‍സിൽ എല്ലാവരും പുറത്തായി. 50 റണ്‍സ് എത്തുന്നതിനിടെ തന്നെ ബംഗ്ലാദേശിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ ബംഗ്ലാ ടീം കടുത്ത സമ്മർദ്ദത്തിലായി. 77 പന്തില്‍ നിന്നായി 54 റണ്‍സെടുത്ത മുഹമ്മദ് ശിഹാബാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. ആരിഫുല്‍ ഇസ്ലാം (41), വിക്കറ്റ് കീപ്പര്‍ ആശിഖുര്‍റഹ്‌മാന്‍ ശിബ്‌ലി (14), ജിഷാന്‍ ആലം (14), പര്‍വേസ് റഹ്‌മാന്‍ ജിബന്‍ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ചൗധരി മുഹമ്മദ് റിസ്വാൻ, രോഹനത് ദുള്ള ബോര്‍സൺ, ഇഖ്ബാല്‍ ഹസന്‍ ഇമൻ എന്നിവർ റൺസൊന്നും നേടാതെ പുറകത്തായി. 24 റണ്‍സ് മാത്രം വിട്ടുനല്‍കി 4 വിക്കറ്റ് വീഴ്‌ത്തിയ സൗമി കുമാര്‍ പാണ്ഡിയാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. മുഷീര്‍ ഖാന്‍ രണ്ടും രാജ് ലിമ്പാനി, അര്‍ഷിന്‍ കുല്‍ക്കര്‍ണി, പ്രിയാന്‍ഷു മോലിയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.