അഹമ്മദാബാദ് ; ഗുജറാത്തിലെ ഗോധ്ര കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട രാമസേവകരുടെ ബന്ധുക്കൾക്ക് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേയ്‌ക്ക് ക്ഷണം . 19 കർസേവകരുടെ ബന്ധുക്കൾ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് വിഎച്ച്‌പി അറിയിച്ചു.
ജീവൻ നഷ്ടപ്പെട്ട കർസേവകരിൽ 39 പേരുടെ കുടുംബാംഗങ്ങളെയാണ് ബന്ധപ്പെടാനായത് . ഇവരുടെ ബന്ധുക്കളിൽ 20 ഓളം പേർ അയോദ്ധ്യയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് . രാമജന്മഭൂമിയ്‌ക്കായി ജീവൻ നൽകിയവർക്കുള്ള രാജ്യത്തിന്റെ പ്രണാമമാണിതെന്നും ഗുജറാത്ത് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി അശോക് റാവൽ പറഞ്ഞു
2002 ൽ ഫെബ്രുവരി 27 നാണ് ഗോധ്രയിൽ സബർമതി എക്സ്പ്രസ്സിന്റെ എസ് 6 കോച്ചിനു തീ വെച്ചത്.അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് മടങ്ങിവരികയായിരുന്ന 59 രാമഭക്തരാണ് തീപിടിത്തത്തിൽ മരിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമ്മീഷന്‍ ഗോധ്രയിലേത് യാദൃച്ഛികമായുണ്ടായ ദുരന്തമല്ലെന്നും ആസൂത്രിതമായ കൂട്ടക്കൊലയാണെന്നും കണ്ടെത്തിയിരുന്നു.















