അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കാനായി അയോദ്ധ്യയുടെ മണ്ണിലേക്ക് പുറപ്പെട്ട് രജനികാന്ത്. ചെന്നൈയിൽ നിന്ന് വിമാന മാർഗമാണ് അദ്ദേഹത്തിന്റെ യാത്ര. ചടങ്ങിൽ സംബന്ധിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ചരിത്രപരമായ ദിനമാണ് നാളെെയന്നും രാമജന്മൂഭൂമിയിൽ എത്താൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
#WATCH | Chennai, Tamil Nadu: Actors Rajinikanth and Dhanush leave for Ayodhya to attend the Pran Pratishtha ceremony tomorrow. pic.twitter.com/emB7QkP7gy
— ANI (@ANI) January 21, 2024
പ്രധാനമന്ത്രി അദ്ധ്യക്ഷതവഹിക്കുന്ന ചരിത്രപരമായ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് പങ്കെടുക്കുക. സന്യാസികൾക്കും പുരോഹിതർക്കും പുറമേ കല, സാംസ്കാരിക, രാഷ്‌ട്രകീയ രംഗത്ത് നിന്ന് ഏകദേശം 8,000-ത്തോളം പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കുക.
കായികതാരങ്ങൾ, വ്യവസായികൾ, പത്രപ്രവർത്തകർ, പത്മശ്രീ, പത്മഭൂഷൺ പുരസ്‌കാര ജേതാക്കൾ ഉൾപ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥരും അയോദ്ധ്യയിലെത്തും. രാമക്ഷേത്രം ഉയരുന്നതിനായി ജീവൻ ബലിയർപ്പിച്ചവരുടെ കുടുംബങ്ങൾക്കും രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കുച്ചേർന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്.















