ഷിംല: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു. എല്ലാവരും വീടുകളിൽ മൺ ചൊരാതുകളിൽ ദീപം തെളിക്കാനും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വൈകാതെ തന്നെ രാമക്ഷേത്ര ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് ഹിമാചൽ. സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കോളേജുകൾ, സർവകലാശാലകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. ദിവസ വേതനക്കാർക്കും അവധി ബാധകമാണ്. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായിരുന്നു ഇതുവരെ അവധി പ്രഖ്യാപിച്ചിരുന്നത്.