കോഴിക്കോട്: സഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായതിനെ തുടർന്ന് കക്കയത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഉരക്കുഴി വെള്ളച്ചാട്ടത്തിലുമാണ് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ കക്കയം ഡാം കാണാനെത്തിയ അമ്മയേയും നാല് വയസ്സുള്ള മകളേയുമാണ് കാട്ടുപോത്ത് ആക്രമിച്ചത്. എറണാകുളം സ്വദേശികളായ നീതു എലിയാസ്, മകൾ ആൻമരിയ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിൽ നീതുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടരഞ്ഞിയിലെ ബന്ധുവിന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയതായിരുന്നു ഇരുവരും.