പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ രാമജന്മഭൂമിയിലെത്തി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ. പ്രാണപ്രതിഷ്ഠ ചടങ്ങിന് ആദ്യം ക്ഷണം ലഭിച്ച കായിക താരം സച്ചിൻ തെൻഡുൽക്കറായിരുന്നു. തുടർന്ന് വിരാട് കോലി,വിരേന്ദർ സെവാഗ്,ഗൗതം ഗംഭീർ, വെങ്കിടേഷ് പ്രസാദ് അടക്കമുള്ളവർക്ക് ക്ഷണം ലഭിച്ചിരുന്നു. തെൻഡുൽക്കർ ചടങ്ങിൽ പങ്കെടുക്കാൻ മഹാഋഷി വാൽമികി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ 12.15 ഓടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. ആർ.എസ്.എസ് സർസംഘ ചാലക് മോഹൻ ഭാഗവത് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുക. നിരവധി സെലിബ്രറ്റികളും വ്യവസായ പ്രമുഖരും ചടങ്ങിന് സാക്ഷിയാകാൻ എത്തിയിട്ടുണ്ട്. സമാനതകളില്ലാത്ത സുരക്ഷയാണ് അയോദ്ധ്യയിലൊരുക്കിയിരിക്കുന്നത്.
Sachin Tendulkar reached Ayodhya#RamMandirPranPrathistha | #AyodhyaRamMandirpic.twitter.com/HuHQE9NxhR
— Don Cricket 🏏 (@doncricket_) January 22, 2024
“>