ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള 11 ദിവസത്തെ ഉപവാസം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെ പുരോഹിതനിൽ നിന്നും പ്രസാദം സ്വീകരിച്ച് ഭക്ഷിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ കഠിന വ്രതം അവസാനിപ്പിച്ചത്. മൂന്ന് തവണ പ്രസാദം സ്വീകരിച്ച പ്രധാനമന്ത്രി പുരേഹിതന്റെ പാദം തൊട്ട് വണങ്ങിയശേഷമാണ് വേദിയിലിരുന്നത്.
മനസും ശരീരവും ശുദ്ധീകരിക്കുന്നതിനായി 11 ദിവസത്തെ വ്രതമാണ് അദ്ദേഹം അനുഷ്ഠിച്ചിരുന്നത്. അതിരാവിലെ ആചാര്യ നിർദ്ദേശ പ്രകാരമുള്ള മന്ത്രോച്ചാരണത്തോടയാണ് ദിവസത്തിന്റെ തുടക്കം. തുടർന്ന് എല്ലാ ദിവസവും ബ്രഹ്‌മ മുഹൂർത്തത്തിൽ ഒരു മണിക്കൂർ 11 മിനിറ്റ് ജപം നടത്തും.
#WATCH | PM Narendra Modi breaks his fast after the ‘Pran Pratishtha’ ceremony at the Shri Ram Janmaboomi Temple in Ayodhya. #RamMandirPranPrathistha pic.twitter.com/Zng1IHJ2FJ
— ANI (@ANI) January 22, 2024
ജനുവരി 12-നാണ് പ്രധാനമന്ത്രി വ്രതം ആരംഭിച്ചത്. അനുഷ്ഠാനത്തിന്റെ ഭാഗമായി പുതപ്പ് വിരിച്ച് തറയിലായിരുന്നു അദ്ദേഹത്തിന്റെ ഉറക്കം. കരിക്കിൻ വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. സാത്വിക ഭക്ഷണ രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ഗോപൂജ, അന്നദാനം, ക്ഷേത്രദർശനം എന്നിവയിലും ഈ ദിവസങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു.