കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ വീണ്ടും ഇഡി റെയ്ഡ്. റേഷൻ അഴിമതിക്കേസിലാണ് സന്ദേശ് ഖാലിയിലെ വസതിയിൽ ഇഡി സംഘം പരിശോധന നടത്തുന്നത്. കഴിഞ്ഞ ജനുവരി 5ന് ഷാജഹാന്റെ വസതിയിൽ പരിശോധനയ്‌ക്കെത്തിയപ്പോഴായിരുന്നു ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ടിഎംസി പ്രവർത്തകർ അക്രമം അഴിച്ചു വിട്ടത്. അക്രമത്തിൽ മൂന്ന് ഇഡി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
അതേസമയം ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖ് ഇപ്പോഴും ഒളിവിലാണ്. ഷാജഹാൻ ഷെയ്ഖിനായി ഇഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചും,
വിഷയത്തിൽ സംസ്ഥാനത്തെ പോലീസ് സ്വീകരിച്ച നടപടികളെ കുറിച്ചുമാണ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്