ലക്നൗ : രാഷ്‌ട്രപതിയിൽ നിന്ന് ഗാലൻട്രി അവാർഡ് ഏറ്റുവാങ്ങി ഉത്തർപ്രദേശിന്റെ ലേഡി സിങ്കം മൻസിൽ സൈനി ഐപിഎസ് . റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ഉത്തർപ്രദേശിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരായ ഡിജി പ്രശാന്ത് കുമാറിനെയും , മൻസിൽ സൈനിയേയും അവാർഡ് നൽകി ആദരിച്ചത്.
എൻഎസ്ജി ഡിഐജി മൻസിൽ സൈനി 2005 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. തന്റെ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പരീക്ഷയിൽ വിജയിക്കാൻ മൻസിൽ സൈനിക്ക് കഴിഞ്ഞു. ലക്നൗവിലും രാംപൂരിലും എസ്എസ്പിയുടെ ചുമതല അവർ വഹിച്ചിട്ടുണ്ട്. ലക്നൗവിലെ എസ്എസ്പി പദവിയിലെത്തുന്ന ആദ്യ വനിതാ ഓഫീസറായിരുന്നു അവർ.
2017 ജൂലൈയിൽ പ്രശാന്ത് കുമാർ മീററ്റ് സോൺ എഡിജിയും മൻസിൽ സൈനി മീററ്റ് എസ്എസ്പിയും ആയിരിക്കുമ്പോഴാണ് ഡൽഹി പ്രീത് വിഹാറിലെ മെട്രോ ഹാർട്ട് ആൻഡ് കാൻസർ ആശുപത്രിയിലെ ഡോ. ശ്രീകാന്ത് ഗൗറിനെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായത് . 5 കോടി രൂപ മോചനദ്രവ്യവും ആവശ്യപ്പെട്ടു.
പട്ടാപ്പകൽ നടന്ന ഈ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചുള്ള വിവരങ്ങൾ അന്നത്തെ പ്രശാന്ത് കുമാറിനും , മൻസിൽ സൈനിക്കും ഡൽഹി പോലീസ് നൽകിയിരുന്നു. ഡൽഹി പോലീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ സ്ഥാനം കണ്ടെത്തിയത്. ധീരമായ ഏറ്റുമുട്ടലിനൊടുവിലാണ് ഡോ. ശ്രീകാന്തിനെ രക്ഷപെടുത്തിയത്.
ബിഹാറിൽ ജനിച്ച പ്രശാന്ത് കുമാർ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. യുപി പോലീസിൽ ‘സിംഹം’ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു.