മാല: സംഘർഷഭരിതമായി മാലദ്വീപ് രാഷ്‌ട്രീയം. മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയിൽ പാർലമെൻ്റിന്റെ അംഗീകാരത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെ മാലദ്വീപ് പാർലമെൻ്റിൽ തമ്മിലടി. മുയിസുവിന്റെ മന്ത്രിസഭയിലെ നാല് അംഗങ്ങൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന വോട്ടടുപ്പിനിടെയാണ് സംഘർഷം. ഇതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
പാർലമെൻ്റിൽ ഗണ്യമായ ഭൂരിപക്ഷമുള്ള മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും (എംഡിപി) ഡെമോക്രാറ്റുകളും പ്രത്യേക കാബിനറ്റ് അംഗങ്ങൾക്കുള്ള അംഗീകാരം തടയാൻ കൂട്ടായി തീരുമാനിച്ചു. എന്നാൽ പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ പ്രവേശിക്കുന്നത് ഭരണകക്ഷി എംപിമാർ തടയുകയായിരുന്നു. സ്പീക്കറുടെ ചേംബറിൽ കയറി വോട്ടിംഗ് കാർഡുകളും ഭരണകക്ഷി എംപിമാർ എടുത്തുകൊണ്ട് പോയി. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.
Total chaos in Maldives Parliament as vote on Parliamentary approval of Muizzu’s Cabinet is being conducted.
First the Opposition MP’s were prevented from entering, then Ruling party MPs attempted to prevent speaker from conducting session. Democracy is getting crushed ! pic.twitter.com/Jj8VkyJnEb
— Megh Updates 🚨™ (@MeghUpdates) January 28, 2024
“>
ഭരണകക്ഷി എംപിമാരുടെ ധിക്കാരത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ വേണ്ടി സ്പീക്കറുടെ അരികിലെത്തി പ്രതിപക്ഷ എംപിമാർ സംഗീതോപകരണങ്ങൾ വായിച്ചു. ശബ്ദം സഹിക്കാതെ വന്നതോടെ മാലിദ്വീപ് പാർലമെൻ്റ് സ്പീക്കർ ചെവി പൊത്തിപ്പിടിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. അറ്റോർണി ജനറൽ അഹമ്മദ് ഉഷാം, ഭവന, ഭൂമി, നഗര വികസന മന്ത്രി ഡോ. അലി ഹൈദർ, ഇസ്ലാമിക കാര്യ മന്ത്രി ഡോ. മുഹമ്മദ് ഷഹീം അലി സഈദ്, സാമ്പത്തിക വികസന മന്ത്രി മുഹമ്മദ് സഈദ് എന്നിവർക്കാണ് അംഗീകാരം നൽകാത്തത്.