ചെന്നൈ: തന്റെ അച്ഛൻ സംഘിയല്ലെന്ന് മകൾ ഐശ്വര്യ നടത്തിയെ പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി നടൻ രജനീകാന്ത്. സംഘി എന്നത് ഒരു മോശം വാക്കല്ലെന്ന് താരം പറഞ്ഞു. സംഘിയെന്നത് ഒരു മോശം വാക്കായല്ല മകൾ പ്രയോഗിച്ചതെന്നും ആത്മീയ പാതയിലേയ്‌ക്ക് നീങ്ങിയ തന്നെ അധിക്ഷേപിക്കുന്നതിനെ ചോദ്യം ചെയ്യുക മാത്രമാണ് ഐശ്വര്യ ചെയ്തതെന്നും രജനീകാന്ത് പറഞ്ഞു.
തന്റെ പിതാവിനെ ‘സംഘി’ എന്ന് വിളിച്ചു കൊണ്ട് നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരെ അടുത്തിയാണ് ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചത്. രാഷ്‌ട്രീയത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലും രജനീകാന്തിന് നേര നടക്കുന്ന അധിക്ഷേപ പരാമർശങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു ഐശ്വര്യ. എന്നാൽ ചില മാദ്ധ്യമങ്ങളും ഇടത്-ജിഹാദി സൈബർ ഇടങ്ങളും സംഘി എന്നു പറയുന്നത് മോശം വാക്കായി രജനീകാന്തിന്റെ മകൾ പറഞ്ഞുവെന്ന തരത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. ഈ പ്രചരണത്തിനാണ് രജനീകാന്ത് അവസാനം കുറിച്ചിരിക്കുന്നു.
സംഘി എന്നത് ഒരു മോശം വാക്കാണെന്ന് ഐശ്വര്യ പറഞ്ഞിട്ടില്ല. ആത്മീയ വിഷയങ്ങളിൽ താൽപര്യമുള്ള പിതാവിനെ അങ്ങനെ മുദ്ര കുത്തുന്നതിലെ അനൗചിത്യമാണ് ഐശ്വര്യ ചൂണ്ടിക്കാണിച്ചത്- എന്നാണ് രജനീകാന്ത് പറഞ്ഞിരിക്കുന്നത്. ചെന്നൈ വിമാനത്താവളത്തിന് പുറത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് തന്റെ നിലപാട് രജനീകാന്ത് വ്യക്തമാക്കിയത്.