ഉറങ്ങി കിടന്നിരുന്ന മനുഷ്യനെ വിളിച്ചുണർത്തി, സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ 15 കൊടും ഭീകരർക്ക് തൂക്കുകയർ സമ്മാനിച്ച നീതിന്യായ വ്യവസ്ഥയ്‌ക്ക് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വാഗതാർഹമായ വിധിയാണെന്നും രൺജിത് ശ്രീനിവാസന് നീതി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
“സ്വാഗതാർഹമായ വിധി. സ്വർഗ്ഗീയ രൺജിത് ശ്രീനിവാസന് നീതി ലഭിച്ചു. കുടുംബത്തിനും സഹപ്രവർത്തകർക്കും ആശ്വാസം. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർക്കും അഭിഭാഷകസംഘാംഗങ്ങൾക്കും അഭിനന്ദനങ്ങൾ” കെ. സുരേന്ദ്രൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയിലെ അപൂർവ്വ വിധിയാണ് ഇന്നുണ്ടായത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഇത്രയധികം പ്രതികൾക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികളെല്ലാം പിഎഫ്ഐ-എസ്ഡിപിഐ പ്രവർത്തകരാണ്. തങ്ങൾക്ക് സംഭവിച്ചത് നികത്താനാവാത്ത നഷ്ടമാണെന്നും എന്നിരുന്നാലും കോടതി വിധിയിൽ ആശ്വാസമെന്ന് കുടുംബം അറിയിച്ചു.