തിരുവനന്തപുരം: അയോദ്ധ്യ പ്രാണപ്രതിഷ്ഠയിലൂടെ ഭാരതം പുതുയുഗത്തിന്റെ ആരംഭം കുറിച്ചുവെന്ന് പുരി ശങ്കരാചാര്യർ അദോക്ഷാനന്ദ ദേവതീർത്ഥ. നിരവധി പേരുടെ തപസ്യയുടെ ഫലമാണ് അയോദ്ധ്യയിലെ രാമക്ഷേത്രമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഉത്രാടം തിരുന്നാൾ ഫൗണ്ടേന്റെ ക്ഷണം സ്വീകരിച്ച് രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു സ്വാമികൾ.
ആഘോഷത്തിന്റെ അമൃതകാലമാണ് കടന്നുപോകുന്നത്. ചടങ്ങിൽ മഠത്തെ ക്ഷണിച്ചില്ലെന്ന മാദ്ധ്യമ വാർത്തകൾ വസ്തുതാവിരുദ്ധമാണ്. നിരവധി പേരുടെ ജീവത്യാഗത്തിന്റെയും തപസ്യയുടെയും ഫലമാണ് അയോദ്ധ്യയിലെ രാമക്ഷേത്രം. അഞ്ച് നൂറ്റാണ്ടിന് ശേഷം ശ്രീരാമഭഗവാൻ ദിവ്യ മന്ദിരത്തിൽ ആസനസ്ഥനായിരിക്കുകയാണ്. ജനങ്ങൾ ജനാർദ്ദനന് തുല്യമാണ്. അതിനാൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഭാരതത്തിന്റെ പ്രധാനമന്ത്രി ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് വളരെ നല്ലകാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയുടെ പൂർത്തീകരണം കൂടിയാണ് പ്രാണപ്രതിഷ്ഠയെന്നും സ്വാമികൾ കൂട്ടിച്ചേർത്തു.