രാജ്യം വിഭജിക്കണമെന്ന കോൺ​ഗ്രസ് എംപിയുടെ നിലപാടിൽ പുതുമയില്ല; ഡി.കെ സുരേഷിന് ജിന്നയുടെ സ്വരം: തേജസ്വി സൂര്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം വിഭജിക്കണമെന്ന കോൺ​ഗ്രസ് എംപിയുടെ നിലപാടിൽ പുതുമയില്ല; ഡി.കെ സുരേഷിന് ജിന്നയുടെ സ്വരം: തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 09:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ വിഭജിക്കണമെന്ന കോൺ​ഗ്രസ് എംപിയുടെ നിലപാടിൽ പുതുമയില്ലെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെം​ഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ സഹോദരനായ ഡി.കെ സുരേഷാണ് വിവാദ പ്രസ്താവന നടത്തിയത്. ബജറ്റിൽ കർണാടകയ്‌ക്ക് കാര്യമായ പ്രയോജനമുണ്ടായില്ലെന്നുള്ള വാദത്തെ മുൻനിർത്തിയാണ് എംപിയുടെ വിഘടനവാദ പരാമർശം.

”മതത്തിന്റെയും ഭാഷയുടെയും പ്രാദേശിക വാദത്തിന്റെയും പേരിൽ ദക്ഷിണേന്ത്യയെ ഭാരതത്തിൽ നിന്നും അടർത്തിമാറ്റണമെന്ന കോൺ​ഗ്രസ് പാർട്ടിയുടെ നിലപാടിൽ പുതുമയില്ല. ഡിഎംകെ അടക്കമുള്ള കോൺ​ഗ്രസിന്റെ ഒട്ടുമിക്ക സഖ്യകക്ഷികളും കാലങ്ങളായി വിഘടനവാദ സ്വരമുയർത്തുന്നുണ്ട്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് കർണാടകയ്‌ക്ക് ഒന്നും നൽകിയില്ലെന്ന് പറഞ്ഞാണ് ഡികെ സുരേഷ് രാജ്യം വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഡി.കെ സുരേഷിന് ജിന്നയുടെ സ്വരമാണുള്ളത്. ഇതിനെ ശക്തമായി എതിർക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ വാദങ്ങൾക്ക് യാതൊരു യുക്തിയുമില്ല.

2009 മുതൾ 2014 വരെയുള്ള 5 വർഷം നോക്കിയാൽ കർണാടകയ്‌ക്ക് 54,000 കോടി രൂപയാണ് നികുതി വരവിൽ നിന്നും കേന്ദ്രം നൽകിയിട്ടുള്ളത്. 2014- 2019 വർഷം ഇത് 91, 000 കോടിയായി ഉയർന്നു. ഇതിന് പുറമേ സംസ്ഥാനത്ത് വിവിധ പദ്ധതികളും കേന്ദ്രം നടപ്പാക്കി. 5 ലക്ഷം കോടിയുടെ വികസന പദ്ധതികളാണ് നിലവിൽ സംസ്ഥാനത്ത് നടക്കുന്നത്. ഡി.കെ സുരേഷ് മുഹമ്മദ് അലി ​ജിന്നയെ പോലെയാണ് സംസാരിക്കുന്നത്. ഒരു മുതിർന്ന പാർലമെന്റ് അം​ഗത്തിൽ നിന്നും ഇത് പ്രതിക്ഷിച്ചില്ല.” – തേജസ്വി സൂര്യ പറഞ്ഞു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകുകയാണെന്നും ഇത് തുടർന്നാൽ പ്രത്യേക രാജ്യം ആവശ്യപ്പെടാൻ നിർബന്ധിതരാകുമെന്നുമായിരുന്നു ഡി.കെ സുരേഷ് പറഞ്ഞത്. ഇത് ചോദ്യം ചെയ്യണം. തിരുത്തുന്നില്ലെങ്കിൽ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഒന്നിച്ച് പ്രത്യേക രാജ്യം ആവശ്യപ്പെടണമെന്നും സുരേഷ് പറഞ്ഞു. പ്രത്യേക രാഷ്‌ട്രത്തിനായുള്ള ശബ്ദം ഉയരുന്നതിന് മുമ്പ് കേന്ദ്ര ഈ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കണം. ദക്ഷിണേന്ത്യയിലെ നികുതി ദക്ഷിണേന്ത്യയിൽ തന്നെ ചിലവാക്കണമെന്നും. ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നത് അനുവദിക്കില്ലെന്നും ഡികെ സുരേഷ് പറഞ്ഞു.

Tags: Tejasvi SuryaCongress MPDK sivakumardemand for separate nationDK Suresh
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies