രാജ്യം വിഭജിക്കണമെന്ന കോൺ​ഗ്രസ് എംപിയുടെ നിലപാടിൽ പുതുമയില്ല; ഡി.കെ സുരേഷിന് ജിന്നയുടെ സ്വരം: തേജസ്വി സൂര്യ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം വിഭജിക്കണമെന്ന കോൺ​ഗ്രസ് എംപിയുടെ നിലപാടിൽ പുതുമയില്ല; ഡി.കെ സുരേഷിന് ജിന്നയുടെ സ്വരം: തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 09:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ വിഭജിക്കണമെന്ന കോൺ​ഗ്രസ് എംപിയുടെ നിലപാടിൽ പുതുമയില്ലെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബെം​ഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ സഹോദരനായ ഡി.കെ സുരേഷാണ് വിവാദ പ്രസ്താവന നടത്തിയത്. ബജറ്റിൽ കർണാടകയ്‌ക്ക് കാര്യമായ പ്രയോജനമുണ്ടായില്ലെന്നുള്ള വാദത്തെ മുൻനിർത്തിയാണ് എംപിയുടെ വിഘടനവാദ പരാമർശം.

”മതത്തിന്റെയും ഭാഷയുടെയും പ്രാദേശിക വാദത്തിന്റെയും പേരിൽ ദക്ഷിണേന്ത്യയെ ഭാരതത്തിൽ നിന്നും അടർത്തിമാറ്റണമെന്ന കോൺ​ഗ്രസ് പാർട്ടിയുടെ നിലപാടിൽ പുതുമയില്ല. ഡിഎംകെ അടക്കമുള്ള കോൺ​ഗ്രസിന്റെ ഒട്ടുമിക്ക സഖ്യകക്ഷികളും കാലങ്ങളായി വിഘടനവാദ സ്വരമുയർത്തുന്നുണ്ട്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് കർണാടകയ്‌ക്ക് ഒന്നും നൽകിയില്ലെന്ന് പറഞ്ഞാണ് ഡികെ സുരേഷ് രാജ്യം വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഡി.കെ സുരേഷിന് ജിന്നയുടെ സ്വരമാണുള്ളത്. ഇതിനെ ശക്തമായി എതിർക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ വാദങ്ങൾക്ക് യാതൊരു യുക്തിയുമില്ല.

2009 മുതൾ 2014 വരെയുള്ള 5 വർഷം നോക്കിയാൽ കർണാടകയ്‌ക്ക് 54,000 കോടി രൂപയാണ് നികുതി വരവിൽ നിന്നും കേന്ദ്രം നൽകിയിട്ടുള്ളത്. 2014- 2019 വർഷം ഇത് 91, 000 കോടിയായി ഉയർന്നു. ഇതിന് പുറമേ സംസ്ഥാനത്ത് വിവിധ പദ്ധതികളും കേന്ദ്രം നടപ്പാക്കി. 5 ലക്ഷം കോടിയുടെ വികസന പദ്ധതികളാണ് നിലവിൽ സംസ്ഥാനത്ത് നടക്കുന്നത്. ഡി.കെ സുരേഷ് മുഹമ്മദ് അലി ​ജിന്നയെ പോലെയാണ് സംസാരിക്കുന്നത്. ഒരു മുതിർന്ന പാർലമെന്റ് അം​ഗത്തിൽ നിന്നും ഇത് പ്രതിക്ഷിച്ചില്ല.” – തേജസ്വി സൂര്യ പറഞ്ഞു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകുകയാണെന്നും ഇത് തുടർന്നാൽ പ്രത്യേക രാജ്യം ആവശ്യപ്പെടാൻ നിർബന്ധിതരാകുമെന്നുമായിരുന്നു ഡി.കെ സുരേഷ് പറഞ്ഞത്. ഇത് ചോദ്യം ചെയ്യണം. തിരുത്തുന്നില്ലെങ്കിൽ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഒന്നിച്ച് പ്രത്യേക രാജ്യം ആവശ്യപ്പെടണമെന്നും സുരേഷ് പറഞ്ഞു. പ്രത്യേക രാഷ്‌ട്രത്തിനായുള്ള ശബ്ദം ഉയരുന്നതിന് മുമ്പ് കേന്ദ്ര ഈ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കണം. ദക്ഷിണേന്ത്യയിലെ നികുതി ദക്ഷിണേന്ത്യയിൽ തന്നെ ചിലവാക്കണമെന്നും. ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നത് അനുവദിക്കില്ലെന്നും ഡികെ സുരേഷ് പറഞ്ഞു.

Tags: Tejasvi SuryaCongress MPDK sivakumardemand for separate nationDK Suresh
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies