നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. സെലിബ്രറ്റികളടക്കം ഒരു വിഭാഗം പേർ നടി മരിച്ചിട്ടില്ലെന്ന് പറയുമ്പോഴും ഇത് സാധൂകരിക്കുന്ന ഒരു തെളിവുകളും ഇതുവരെ പുറത്തുവന്നില്ല. അതേസമയം നടിയുടെ മരണത്തെ ചുറ്റിപ്പറ്റി മറ്റൊരു തിയറിയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ടൈംസ് നൗ റിപ്പോർട്ട് അനുസരിച്ച് നടി മരിച്ചത് അമിത ലഹരി ഉപയോഗം മൂലമെന്നാണ് പുതിയ വിവരം. എന്നാൽ ഇതിന് സ്ഥിരീകരണമൊന്നുമില്ല.
നേരത്തെ നടിയുടെ ബോഡിഗാർഡ് താരത്തിന്റെ മരണം സത്യമായിരിക്കില്ലെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു. മുംബൈയിലെ ഫിനിക്സ് മാളിൽ ജനുവരി 31ന് ഒരു ഫോട്ടോഷൂട്ട് നടന്നിരുന്നവെന്നും അന്ന് നടിക്ക് ഒരു ബുദ്ധിമുട്ടുകളുമുണ്ടായിരുന്നില്ലെന്നാണ് അമിൻ ഖാൻ പറഞ്ഞത്. എന്നാൽ കമാൽ ആർ ഖാനടക്കം നടിയുടെ മരണ വിവരം തള്ളി. വിയോഗം സ്ഥിരീകരിച്ച നടിയുടെ സഹോദരിയുടെ കുടുംബവും ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്തതും. ഒളിവിൽ പോയതും ദുരൂഹത വർദ്ധിപ്പിക്കുന്നു. സെർവിക്കൽ കാൻസർ എന്ന് പറയുമ്പോഴും നടിക്ക് ഇതിന്റെ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരന്നില്ലെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. അതേസമയം മരിച്ചെങ്കിൽ സംസ്കാരത്തിന്റെ കാര്യങ്ങളിലും വ്യക്തതയില്ലെന്നും അവർ പറയുന്നു.
നടിയുടെ മാനേജർ അവരുടെ സഹോദരിയുമായി സംസാരിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മരണ വാർത്ത പുറത്തുവിട്ടത്. എന്നാൽ ഇതിന് ശേഷം ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സഹോദരിയുടെ ഫോൺ സ്വിച്ചിഡ് ഓഫായിരുന്നു. കുടുംബാംഗങ്ങളെയും ബന്ധപ്പെടാനായില്ല. ഉത്തർ പ്രദേശിലെ കാൺപൂർ സ്വദേശിനിയാണ് പൂനം പാണ്ഡെ.
നടിയുടെ സഹോദരിയാണ് തങ്ങളെ വിളിച്ച് മരണ വിവരം അറിയിച്ചതെന്നും അതിന് ശേഷമാണ് ഇക്കാര്യം പരസ്യമാക്കിയതെന്നുമാണ് പൂനത്തിന്റെ ടീം വ്യക്തമാക്കിയത്. കൂടുതൽ അപ്ഡേറ്റിനായി കാത്തിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി.നടിയുടെ വിയോഗ വാർത്ത പുറത്തുവന്നതിന് പിന്നാലെ കങ്കണ അടക്കമുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തുവന്നിരുന്നു.