തൃശൂർ: പള്ളിനേർച്ചയ്ക്കിടെയുണ്ടായ തർക്കത്തിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. മുരുക്കുങ്ങൽ സ്വദേശികളായ അനസ്, റഫീക് എന്നിവർക്കാണ് കുത്തേറ്റത്. ആണ്ടൂർ പള്ളിനേർച്ചയ്ക്കിടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയോടെയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ദഫ് മുട്ട് നടക്കുന്നനിടെ കാർ കൊണ്ട് പോകാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കാർ യാത്രികരെ അക്രമികൾ ടാപ്പിംഗ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.