ഇടുക്കി: അടിമാലിയിൽ പ്ലസ്ടൂ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. പെരുമ്പാവൂർ ഐരാപുരത്ത് വാടക വീട്ടിൽ താമസിക്കുന്ന ബിരുദ വിദ്യാർത്ഥി മുഹമ്മജ് നബീസിനെയാണ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെയാണ് പ്രതി പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്.
ആരുമില്ലാതിരുന്ന സമയം ഇയാൾ കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. ഇതേ തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തതോടെ പീഡന വിവരം വ്യകതമായി.
ബിഹാർ സ്വദേശികളായ മാതാപിതാക്കളുമൊത്ത് പെരുമ്പാവൂരിലാണ് ഇയാൾ താമസിച്ചിരുന്നത്. ഐരാപുരം കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് മുഹമ്മജ് നബീസ്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.