നാഗൗർ ; യോഗി സർക്കാരിന്റെ മാതൃകയിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി രാജസ്ഥാനിലെ ഭജൻലാൽ സർക്കാരും . നാഗൗറിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ റസൂൽ മുഹമ്മദിന്റെ വീടിന് നേരെ ബുൾഡോസർ നടപടി . കൊലപാതകം നടന്ന് 3 ദിവസത്തിനുള്ളിലാണ് പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തത് .
തഹസിൽദാറുടെ നോട്ടീസ് അർദ്ധരാത്രിയിൽ തന്നെ വീട്ടിൽ പതിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ഭരണസമിതി നടപടി തുടങ്ങിയത്. ഏകദേശം 2 മണിക്കൂറോളം സമയെടുത്താണ് പ്രതിയുടെ വീട് മുഴുവൻ നിലംപരിശാക്കിയത്.
ജനുവരി 19 ന് നാഗൗർ നഗരത്തിൽ നിന്ന് 17 വയസ്സുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ കാണാതായിരുന്നു എന്നത് . പിതാവ് കോട്വാലി പോലീസിൽ പരാതി നൽകിയിരുന്നു . തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും സംശയം തോന്നിയവരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ റസൂൽ മുഹമ്മദെന്ന ബബ്ലു ഖാനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചു. ഫെബ്രുവരി രണ്ടിന് ചാണകത്തിൽ ചവിട്ടി താഴ്‌ത്തിയ നിലയിൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെടുത്തു.