ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിൽ എംക്യു-9 ബി ഡ്രോണുകൾ നിർണായക പങ്ക് വഹിക്കുമെന്ന് അമേരിക്ക. ജനറൽ അറ്റോമിക്സ് നിർമ്മിക്കുന്ന ഡ്രോണുകൾ മെച്ചപ്പെട്ട സമുദ്ര സുരക്ഷയും ശേഷിയും നൽകുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.
3.99 ബില്യൺ യുഎസ് ഡോളർ ചെലവിൽ 31 എംക്യു-9 ബി ഡ്രോണുകളാകും ഇന്ത്യക്ക് ലഭിക്കുക. 33,000 കോടിയിലധികം രൂപയുടെ കരാറിനാണ് ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി അനുമതി നൽകിയത്. 15 സീ ഗാർഡ് ഡ്രോണുകൾ നാവികസേനയ്‌ക്കും എട്ട് വീതം ഡ്രോണുകൾ വ്യോമ, കര സേനകൾക്കും വിതരണം ചെയ്യും.
ഇന്ത്യൻ മഹാസമുദ്രത്തിൽ പതിയിരിക്കുന്ന അന്തർവാഹിനികളെ കണ്ടെത്താനും അവയെ പിന്തുടരാനും ഇവയക്ക് കഴിയും. അത്യാധുനിക സംവിധാനങ്ങളാണ് ഇവയ്‌ക്കുള്ളത്. ഭാരതത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകരാൻ ഇവയ്‌ക്ക് സാധിക്കുമെന്നത് തീർച്ച.















