എറണാകുളം: എസ്എഫ്‌ഐഒ പരിശോധന തടയണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്. കെഎസ്‌ഐഡിസി എന്തിനാണ് എസ്എഫ്‌ഐഒ അന്വേഷണത്തെ ഭയക്കുന്നതെന്നും കോടതി ചോദിച്ചു. ഒളിച്ചു വയ്‌ക്കാൻ എന്തെങ്കിലും ഉണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നാണ് കെഎസ്‌ഐഡിസി മറുപടി നൽകിയത്. എസ്എഫ്‌ഐഒ പരിശോധനയും രേഖകൾ പിടിച്ചെടുക്കലും ചോദ്യം ചെയ്തായിരുന്നു കെഎസ്‌ഐഡിസിയുടെ ഹർജി. ഈ മാസം 12ന് ഹർജി വീണ്ടും പരിഗണിക്കും.
അന്വേഷണവുമായി സഹകരിക്കാൻ കെഎസ്‌ഐഡിസി തയ്യാറകണമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. എക്‌സാലോജിക്- സിഎംആർഎൽ വിവാദ ഇടപാടിലെ സത്യങ്ങൾ പുറത്തുവരണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.