പാലക്കാട്: വസ്ത്രനിർമ്മാണ ശാലയിലെ വിഷപ്പുക ശ്വസിച്ച് 15 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വകാര്യ വസ്ത്ര നിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാർക്കാണ് വിഷപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കഞ്ചിക്കോട് അഗസ്ത്യൻ ടെക്സ്റ്റൈൽ കളേഴ്സ് എന്ന വ്യവസായ സ്ഥാപനത്തിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്ഥാപനത്തിൽ വിഷപ്പുക ചോർന്നത്.
ഡൈയിംഗ് യൂണിറ്റിലെ മലിനജലം ഒഴുകുന്ന ഓവു ചാലിൽ നിന്നാണ് വാതകമുയർന്നതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. വിഷപ്പുക ചോർന്നതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 10 തൊഴിലാളികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ മറ്റ് രണ്ട് പേർക്ക് കൂടി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയായിരുന്നു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ കമ്പനി അടച്ചിടണമെന്ന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.