തിരുവനന്തപുരം: കടക്കെണിയിൽ വലഞ്ഞ് കേരള സർക്കാർ. സംസ്ഥാനത്തെ 58 ലക്ഷം സാമൂഹിക പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ലിക തുക 4,600 കോടിയിലേക്ക് കടക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്ഷേമ പെൻഷന്റെ ആനുകൂല്യം പറ്റുന്നവർക്ക് കഴിഞ്ഞ 6 മാസത്തെ കുടിശ്ശിക സംസ്ഥാന സർക്കാർ നൽകാനുണ്ട്. ഇതിൽ ഓഗസ്റ്റിൽ നൽകേണ്ട പെൻഷൻ രണ്ട് മാസം മുമ്പാണ് സർക്കാർ കൊടുത്തു തീർത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
58 ലക്ഷം ക്ഷേമപെൻഷൻകാർക്ക് ഒരു മാസത്തെ പെൻഷൻ നൽകാൻ സർക്കാർ ചെലവഴിക്കേണ്ടത് 775 കോടി രൂപയാണ്. എന്നാൽ ഇത്രയും പണം സംസ്ഥാന സർക്കാരിന്റെ കയ്യിൽ ഇല്ലാത്തതിനാൽ കേന്ദ്ര സർക്കാരിനെ പഴി ചാരുകയാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ ഖജനാവിലുള്ള പണത്തിൽ 45.11 ലക്ഷം പേർക്ക് മാത്രമാണ് ക്ഷേമ പെൻഷൻ നൽകാൻ സാധിക്കുന്നത്. ഒരു വർഷത്തെ പെൻഷൻ വിതരണത്തിന് 9,000 കോടി രൂപ വേണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. പെൻഷൻ പ്രായം ഉയർത്തുക മാത്രമാണ് സർക്കാരിന്റെ മുന്നിലുള്ള ആകെ വഴി. ക്ഷേമപെൻഷൻ കൈപ്പറ്റുന്നവരുടെ പ്രായം 56 വയസിൽ നിന്നും 57 വയസാക്കി ഉയർത്തിയാൽ 4,000 കോടി ഒരു വർഷം ലാഭിക്കാമെന്നാണ് ശമ്പള പരിഷ്‌കരണ കമ്മീഷൻ വ്യക്തമാക്കുന്നത്.
അതേസമയം നവകേരള സദസ് മലപ്പുറത്ത് നടത്തുന്നതിനായി 1.2 കോടി രൂപയിലധികം രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ഇതിൽ മലപ്പുറത്തെ 6 നിയോജക മണ്ഡലത്തെ കണക്കുകൾ മാത്രമാണ് വിവരാവകാശ കമ്മീഷൻ പുറത്തു വിട്ടിരിക്കുന്നത്. മറ്റു കണക്കുകൾ ലഭ്യമല്ലെന്നാണ് വിവരാവകാശ കമ്മീഷന്റെ വിശദീകരണം. ക്ഷേമപെഷൻ നൽകാതെ ആളുകളെ ദുതിതത്തിലാഴ്‌ത്തുമ്പോഴും ധൂർത്തിന് കുറവ് വരുത്താതെ കേന്ദ്രസർക്കാരിൽ നിന്നുള്ള നികുതി വിഹിതം ലഭിക്കുന്നില്ലെന്ന കള്ളവുമായായാണ് സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങുന്നത്.