വസന്തം എന്ന വാക്ക് കേൾക്കുമ്പോഴെല്ലാം മനസ്സുകൾ ആവേശഭരിതമാകാറുണ്ട്. വസന്തത്തിൽ ഇളം കാറ്റ് മനസ്സിനെ കുളിരണിയിക്കുന്നു, ചെടികളിൽ പുതിയ മൊട്ടുകൾ പ്രത്യക്ഷപ്പെടുന്നു, പൂമ്പാറ്റകൾ പൂക്കളിൽ പറന്നു നടക്കുന്നു, സൂര്യപ്രകാശം പ്രകൃതിയെ സ്വർണവർണ്ണമാക്കുന്നു. മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ പഞ്ചമിയിൽ വസന്തപഞ്ചമി ആഘോഷിക്കുന്നു.
വസന്തത്തിന്റെയും വിദ്യയുടെയും അറിവിന്റെയും മഹോത്സവമായ “വാസന്തപഞ്ചമി” ഭാരതീയ ചരിത്രത്തിൽ അവിസ്മരണീയമായ മുഹൂർത്തത്തിന് രംഗവേദിയായ ദിനം കൂടിയാണ്. ഭാരതത്തിന്റെ ധീരപുത്രനായ പൃഥ്വിരാജ് ചൗഹാൻ എന്ന രജപുത്ര ചക്രവർത്തിയുടെ, ധീരതയുടെ കഥ പറയുന്ന ദിനമാണിത്.
മേവാറിലെ (ഇന്നത്തെ ഗുജറാത്ത്) രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാൻ ആയിരുന്നു ഡൽഹിയുടെ സിംഹാസനം പിടിച്ചടക്കിയ അവസാനത്തെ ഹിന്ദു ചക്രവർത്തി. മറ്റല്ലാ ഹിന്ദു രാജാക്കന്മാരെയും പോലെ ദയയും ക്ഷമയും ഉള്ള പരമ ധീരനായിരുന്നു ഈ ക്ഷത്രിയ മഹാരഥി. ആ കാലത്താണ് ഗോറിലെ മുഹമ്മദ് അഥവാ മുഹമ്മദ് ഗോറി എന്ന മുസ്‌ലിം അക്രമി ഭാരതത്തെ ആക്രമിച്ചത്.
അദ്‌ഭുത യുദ്ധവിക്രമനായിരുന്ന പൃഥ്വിരാജ് ചൗഹാൻ വിദേശ ആക്രമണകാരിയായ മുഹമ്മദ് ഗോറിയെ 16 തവണ യുദ്ധത്തിൽ പരാജയപ്പെടുത്തി. ഓരോ തവണയും മുഹമ്മദിനെ സുജനമര്യാദയോടെ രാജാവിന് തുല്യം പരിഗണിച്ച് വിട്ടയച്ചു. എന്നാൽ കുറുക്കനായ ഗോറി ഓരോതവണയും വീണ്ടും സൈന്യത്തെ സജ്ജമാക്കി യുദ്ധത്തിന് വന്നു. പതിനേഴാം തവണ ജയം മുഹമ്മദ് ഗോറിക്കായിരുന്നു. അയാൾ പൃഥ്വിരാജിനെ വിട്ടില്ല. അദ്ദേഹത്തെ യുദ്ധത്തടവുകാരനായി പിടികൂടി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ കണ്ണുകൾ ചൂഴ്ന്നടുത്തു. എന്നിട്ട് വീണ്ടും തടവിലിട്ടു.
കുറച്ചുകാലത്തിനുശേഷം, പൃഥ്വിരാജ് ചൗഹാന്റെ ബാല്യകാല സുഹൃത്തും കവിയുമായ ചന്ദ് ബർദായി അദ്ദേഹത്തെ കാണാൻ അഫ്ഗാനിസ്ഥാനിലേക്ക് പോയി. അവിടെയെത്തിയ ശേഷം ബർദായി മുഹമ്മദ് ഗോറിയോട് ശബ്ദ ഭേദിയായി അമ്പെയ്യാനുള്ള പൃഥ്വിരാജിന്റെ
സവിശേഷമായ കഴിവിനെക്കുറിച്ച് പറഞ്ഞു. എന്നാൽ ചന്ദ് ബർദായിയുടെ വാക്കുകൾ മുഹമ്മദ് ഗോറിക്ക് വിശ്വാസമായില്ല. ശബ്ദം ഭേദിക്കുന്ന പൃഥ്വിരാജിന്റെ അസ്ത്ര പ്രയോഗ അദ്‌ഭുതങ്ങൾ കാണണമെന്ന് അയാൾ ആവശ്യപ്പെട്ടു.
വിഡ്ഢിയായ ആ അക്രമി പൃഥ്വിരാജിന് വില്ലും അമ്പും നൽകി, ഈ കല സ്വന്തം കണ്ണുകൊണ്ട് കാണണമെന്നു ആവശ്യപ്പെട്ടു. അമ്പും വില്ലും പൃഥ്വിരാജ് ചൗഹാന്റെ കൈകളിൽ എത്തിയപ്പോൾ ചന്ദ് ബർദായി പൃഥ്വിരാജ് ചൗഹാന്റെ മുന്നിൽ നാലുവരി പാടി.
चार बांस चौबीस गज,
अंगुल अष्ट प्रमाण,
ता ऊपर सुल्तान है,
मत चूको चौहान.
ഇത് കേട്ടയുടനെ മുഹമ്മദ് ഇരിക്കുന്ന ഇടം മനസ്സിലാക്കിയ പൃഥ്വിരാജ് ചൗഹാൻ ദൂരം കൃത്യമായി കണക്കാക്കി ഒരു അമ്പ് എയ്തു. ആ അമ്പ് നേരെ ചെന്ന് തറച്ചത് മുഹമ്മദ് ഗോറിയുടെ നെഞ്ചിലേക്കാണ്. ഇതിന് പിന്നാലെ ചാന്ദ് ബർദായിയും പൃഥ്വിരാജും പരസ്പരം വയറ്റിൽ കുത്തിമരിച്ചു . എ ഡി 1192 ൽ ഈ സംഭവം നടന്ന ദിവസം വസന്തപഞ്ചമി ആയിരുന്നു.