ന്യൂഡൽഹി : ഗുജറാത്തിലെ ജുനഗഡിൽ പ്രകോപനപരമായ പ്രസംഗം നടത്തിയ മുഫ്തി സൽമാൻ അസ്ഹരിയെ പോലീസ് ഇപ്പോഴും ചോദ്യം ചെയ്തുവരികയാണ്. . ജുനഗഡ്, കച്ച്, മൊദാസ എന്നിവിടങ്ങളിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിനും അസ്ഹരിക്കെതിരെ കേസെടുത്തിട്ടുണ്ട്.
മഫ്തി അസ്ഹരിയെ ചോദ്യം ചെയ്തതിൽ ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും ജുനഗഡ് പോലീസ് നടത്തിയിട്ടുണ്ട്. ജുനാഗഡ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ മുഫ്തി സൽമാൻ അസ്ഹരിക്ക് ഈ വിഷം നിറഞ്ഞ പ്രസംഗം നടത്തിയതിന് 40,000 രൂപ നൽകിയതായി കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യുന്നു. ഈ പരിപാടികളുടെ സംഘാടകരാണ് ഈ തുക അദ്ദേഹത്തിന് നൽകിയത്.
മുഫ്തി സൽമാൻ അസ്ഹരി ഈ പ്രസംഗം നടത്തിയ പരിപാടി ഡി-അഡിക്ഷന്റെ പേരിൽ സംഘടിപ്പിച്ചതാണ് . നരസിംഹ വിദ്യാമന്ദിർ സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇത്തരം കൂടുതൽ പരിപാടികളെ പറ്റി പൊലീസ് അന്വേഷിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ 4.69 ലക്ഷം ആരാധകരാണ് അസ്ഹരിക്കുള്ളത്. സമൂലമായ ആശയങ്ങളാണ് അസ്ഹരി പ്രചരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ നിന്നുള്ള വരുമാനത്തെ കുറിച്ച് പോലീസ് ചോദിച്ചപ്പോൾ അതേക്കുറിച്ച് ഒരു വിവരവും ഇല്ലായെന്നാണ് അസ്ഹരി പറഞ്ഞത് .
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് മറ്റുള്ളവരാണെന്ന് അസ്ഹരി അവകാശപ്പെട്ടു. പോലീസ് അന്വേഷണത്തിൽ മുഫ്തി അസ്ഹരി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 2023 ജൂണിൽ ജുനഗഢിൽ നടന്ന മജെവാഡി കലാപത്തിൽ കലാപകാരികൾക്കെതിരെ പോലീസ് നടപടിയെടുത്തപ്പോൾ അവരുടെ മനോവീര്യം തകർന്നുവെന്നതും വെളിച്ചത്തു വന്നിട്ടുണ്ട്. ഈ കലാപകാരികളുടെ മനോവീര്യം വർധിപ്പിക്കാനാണ് അസ്ഹരിയെ ഇവിടെ വിളിച്ചതെന്നാണ് സൂചന .