ജയ്പൂർ : ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിപ്പിച്ച് നിസ്ക്കരിപ്പിച്ച രണ്ട് അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തു . രാജസ്ഥാനിലെ കോട്ട ജില്ലയിലെ സർക്കാർ സ്‌കൂളിൽ നിന്നാണ് മതപരിവർത്തനത്തിന്റെയും ലൗ ജിഹാദിന്റെയും ഗൂഢാലോചനകൾ പുറത്തുവന്നത് .
സാങ്കോട് പട്ടണത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഖജൂരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരാണ് സ്‌കൂളിലെ ഹിന്ദു വിദ്യാർത്ഥിനിയുടെ ട്രാൻസ്ഫർ ലെറ്ററിൽ ‘ഇസ്ലാം’ എഴുതുകയും പെൺകുട്ടികളെ നിർബന്ധിച്ച് നിസ്‌കരിപ്പിക്കുകയും ചെയ്‌തത്. അദ്ധ്യാപകരായ ഫിറോസ് ഖാൻ, മിർസ മുജാഹിദ്ദീൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത് . വനിതാ അദ്ധ്യാപിക ഷബാനയ്‌ക്കെതിരെ തുടർ നടപടികളും പുരോഗമിക്കുകയാണ്
സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ സന്ദർശനത്തിനിടെയാണ് സ്‌കൂളിൽ നടക്കുന്ന ഇസ്ലാമിക ഗൂഢാലോചന വെളിപ്പെട്ടത്. 2024 ഫെബ്രുവരി 21 ന് സർവ ഹിന്ദു സമാജിന്റെ പ്രതിനിധി സംഘം യോഗം ചേർന്നാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് . സർക്കാർ സ്കൂളിൽ ഇസ്ലാമിക് ജിഹാദി പ്രവർത്തനങ്ങൾ നടക്കുന്നതായി സംഘടന ആരോപിച്ചു. നിരോധിത തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യുടെയും ദഅ്വത്-ഇ-ഇസ്‌ലാമിയുടെയും നിർദേശപ്രകാരമാണ് ഇത്തരം പ്രവർത്തനനങ്ങൾ സ്കൂളിൽ നടക്കുന്നത് .