എറണാകുളം: മാസപ്പടി കേസിൽ SFIO അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് KSIDC യുടെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണ ഉത്തരവിന്റെ പകർപ്പ് പോലും ഹാജരാക്കാതെയാണ് SFIO പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിക്കാരുടെ ആക്ഷേപം. ഹർജിയിൽ കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ഷോൺ ജോർജ് നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. SFIO അന്വേഷണത്തെ KSIDC എന്തിനാണ് ഭയക്കുന്നതെന്നും KSIDCക്ക് ഒളിച്ചുവയ്‌ക്കാൻ എന്തെങ്കിലുമുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു. സി.എം.ആർ.എൽ -എക്‌സാലോജിക് ദുരൂഹ ഇടപാടിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്നും കോടതി വ്യക്തമാക്കിയിരുന്നു. KSIDCയുടെ ഹർജിയിൽ ഇന്ന് കേന്ദ്ര സർക്കാരും രേഖാമൂലം നിലപാട് വ്യക്തമാക്കും.